മകളേ
വെയിൽ നടക്കും വഴിയേ
പോകരുതെന്ന്
മഴമകളോട് മഴയച്ഛൻ.
അച്ഛൻ പറഞ്ഞു തീരും മുമ്പവളാവഴി പോയി
പുഴയാകും മുമ്പുണങ്ങിപ്പോയി.
മഴയച്ഛൻ തോരാതൊരു
പെരുമഴയായി
മകളുടെ കുഴിമാടത്തിൽ നിറഞ്ഞു,
''മകളേ ,
മഴയെന്നാൽ
മണ്ണും മനസ്സും കുളിർപ്പിച്ചൊരു പെയ്യലാണ്
അല്ലാതെ
നീ കരുതിയ പോലെ
ഉടലിളക്കിയൊരു കാറ്റിനൊപ്പം
സ്വയമറിയാതുള്ള വീഴലല്ല!
................................................................
**********************************മുനീർ അഗ്രഗാമി ************
No comments:
Post a Comment