Tuesday, September 2, 2014

മഴമകളോട് മഴയച്ഛൻ ....................................................


മകളേ
വെയിൽ നടക്കും വഴിയേ
പോകരുതെന്ന്
മഴമകളോട് മഴയച്ഛൻ.

അച്ഛൻ പറഞ്ഞു തീരും മുമ്പവളാവഴി പോയി
പുഴയാകും മുമ്പുണങ്ങിപ്പോയി.

മഴയച്ഛൻ തോരാതൊരു
പെരുമഴയായി
മകളുടെ കുഴിമാടത്തിൽ നിറഞ്ഞു,

''മകളേ ,
മഴയെന്നാൽ
മണ്ണും മനസ്സും കുളിർപ്പിച്ചൊരു പെയ്യലാണ്

അല്ലാതെ
നീ കരുതിയ പോലെ
ഉടലിളക്കിയൊരു കാറ്റിനൊപ്പം
സ്വയമറിയാതുള്ള വീഴലല്ല!
................................................................
**********************************മുനീർ അഗ്രഗാമി ************

No comments: